മഞ്ഞിൻകണങ്ങൾ പെയ്തിറങ്ങുന്ന വയനാടൻ ചുരം...!!
തണുത്തുറഞ്ഞ പ്രകൃതി ആരെയോ കാത്തിരിക്കുന്നപോലെഅസ്വസ്ഥതവതിയായി. വേർപാടിന്റെ വേദനയെന്നോണം...കണ്ണീർ പൊഴിക്കും പോലെ ചാറ്റൽ മഴ....
സന്ധ്യയാവാൻ ഇനിയും വൈകും...പക്ഷെ...ഇപ്പൊഴെ..ഇരുട്ട് പടരാൻ തുടങ്ങിരിക്കുന്നു...
ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന വടവൃക്ഷങ്ങൾ..!! കറുത്തിരുണ്ട പൊട്ടിപ്പപൊളിഞ്ഞ റൊഡിൽ ഞാനും പൾസർ ബൈക്കിന്റെ
ശബ്ദവും മാത്രം ..
വേഗത മുപ്പത് നാല്പ്പതിൽ ..
മുന്നോട്ട്..
കോട മഞ്ഞ് വീഴ്ച തുടങ്ങിയിരുന്നു ...ആനകൾ ഇറങ്ങിയാലും..കാണാൻ പറ്റാത്ത അവസ്ഥ യാണ് കോട വീഴ്ച..
ഈ സമയത്താണത്രെ കാട്ടാനകൾ ഇറങ്ങുന്നത്...ഉള്ളില്‍ അല്പം ഭയം എന്നെ ..തളർത്തുന്നുണ്ടായിരുന്നു...
ഇറങ്ങിപുറപ്പെട്ട സമയം ഓർത്ത് ..ഞാൻ സ്വയം ..വിഷണ്ണനായി...!
ആരോടും പറഞ്ഞില്ല..
പറയാഞ്ഞിട്ടല്ല..ആരേയും അറിയിക്കാനാഗ്രഹമില്ലായിരുന്നു.
ഈ യാത്രയെ കുറിച്ച്...മൂന്നര മണി കഴിഞ്ഞാണ്..അവൾ എന്നെ വിളിച്ചത്...എന്നെ ഉടനെ കാണണമെന്ന്...കാരണം ചോദിച്ചിട്ടും പറഞ്ഞില്ല..
".കാണണം..ഇന്ന് തന്നെ..."
തിരിച്ച് വിളിച്ചിട്ട് കിട്ടിയില്ല..പിന്നെ ഒന്നും ഓർത്തില്ല..നല്ല വെയിലുണ്ടായിരുന്നു..കോളയാട് കഴിഞ്ഞു ..കുറെ മുന്നൊട്ട് പോയപ്പോഴാണ് മഴചാറിതുടങ്ങിയത്....ഇടക്കിടെ ശക്തമായും..
പേരറിയാത്ത ഒരു മരത്തിന്‍റെ കീഴെ വണ്ടി ഓഫ് ചെയ്ത്..നനഞ്ഞ് കുതിർന്ന് പേക്കറ്റിൽ നിന്നും ഒരു സിഗരററ് എടുത്ത് കത്തിച്ചു..
ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാനായി നോക്കിയപ്പോൾ..എന്നൊട് ചോദിക്കാതെ..ഡിസ്പ്ലെ മൊത്തം വെള്ളം കയറിയിരിക്കുന്നു..ഉടൻ ഓഫാകുകയും ചെയ്തു..
അല്പം കൂടെ മുന്നോട്ട് പോയാൽ പേരിയ ടൌൺ എത്തും..
ഇരുട്ടായിരിക്കുന്നു..ഒരു കെ എസ് ആർ ടിസി..കിതച്ച് കൊണ്ട് കയറിവരുന്നു..
മറ്റ് വാഹനങ്ങളോ.വഴി യാത്രക്കാരോ ഇല്ല..!!
തികച്ചും വിജനമായ സ്ഥലം...എവിടെയോ സൂക്ഷിച്ച് വച്ച ധൈര്യം..ചോരും പോലെ..വല്ല കള്ളൻ മാരും?..അതൊക്കെ നേരിടാം..ഇനി വല്ല പ്രേത പിശാചുക്കൾ..വന്നാലോ.?
ഉള്ളൊന്ന് പിടഞ്ഞു..കാലിൽ നിന്ന് ഒരു വിറയൽ മുകളിലേക്ക് കയറി..പക്ഷെ...അവളെ കാണാനുള്ള പരിശ്രമത്തിനിടയിൽ എന്ത് നടന്നാലും വിഷയമല്ല..
അവൾ..!!
ഫാമിത...!!!.
അവളെ അങ്ങിനെ തള്ളാൻ കഴിയില്ലല്ലൊ..!!അതല്ലേ..മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെട്ടത്..
അടുത്ത സിഗരററും വലിച്ച് തീർന്ന്..വണ്ടിയിൽ കയറി..സ്റ്റാർട്ടാവുന്നില്ല.
കംപ്ലൈന്റൊന്നുമുണ്ടായിരുന്നില്ല..സെൽഫടിച്ച് മടുത്തപ്പൊ കിക്കറിൽ ആഞ്ഞ് ചവിട്ടി..
ഹെഡ് ലൈറ്റ് ചെറുതായിട്ടൊന്ന് മിന്നി..ചെറിയവെട്ടത്തിൽ..കുറച്ചകലായി..എന്താണ് കണ്ടത്..??
ഒന്നൂടെ ചവിട്ടി..സ്ററാർട്ടാകാനല്ല..ചെറുവെട്ടത്തിൽ കണ്ടത് എന്താണെന്ന് വ്യക്തത വരുത്താനായിരുന്നു.
ഒരാൾ നടന്നു വരുന്നുണ്ട്..ഇരുട്ടിൽ.. തൊട്ടരികിലായി...പക്ഷെ...അയാൾ ഷർട്ട് ധരിച്ചിരുന്നില്ല..!!!
വണ്ടിക്ക് നേരെയാണ് അയാളുടെ നടത്തം.!!.ഇരുട്ടിൽ കാണില്ല...തീർച്ചയായും.
അയൾ വണ്ടിയിലിടിക്കും..
പണ്ടാരം സ്റ്റാർട്ടാവുന്നുമില്ല...!!
അയാളുടെ തോളിലെന്തോ തൂങ്ങുന്നുണ്ടായിരുന്നൊ..?
ഇനിയും സ്റ്റാർട്ട് ചെയ്ത് നോക്കാൻ ധൈര്യം പോര..എട്ടാം ക്ലാസ്സിലെ "മാർത്ഥാണ്ഡ വർമ്മ" എന്ന പാഠപുസ്ഥകത്തിലെ ഭ്രാന്തൻ ചേന്നാനെയാണ് ഓർമ്മ വന്നത്..
അയ്യൊ...ഇനി ഭ്രാന്തനാണോ...ഒരുൾക്കിടിലം...!!കരണ്ടേറ്റത് പോലെ ഉള്ളിലാകെ ഒരു വിറയൽ..
പടച്ചോനെ..എല്ലാം ഇവിടെ തീർന്നോ...??ആശന്കാപരമായ അനിർവ്വചനീയമായ ചുറ്റ് പാടിലും...മറ്റൊരു നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു...
"ധൃതിയലിറങ്ങി പുറപ്പെട്ടപ്പൊ..പെട്രോളടിച്ചില്ല...!!
അതായിരിക്കും സ്റ്റാർട്ടാവത്തത്...നടുക്കം അവിടം കൊണ്ട് തീർന്നില്ല...!!
ഒരു ശ്വാസ്വോച്ഛാസം തൊട്ടടുത്ത് നിന്ന്...എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ..ഞാൻ താഴെ വീഴുമോ എന്ന് ഭയന്നു...അയാളൊന്ന് തള്ളിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കും...!!.
മനസ്സ് പതറുന്നു..എന്ത് ചെയ്യും..അയാൾ നീങ്ങുന്നുമില്ല എന്ന് മനസ്സിലാക്കിയപ്പൊ..ഹൃദയമിടിപ്പിന്റെ ശബ്ദം കാതിൽ മുഴങ്ങാൻ തുടങ്ങി...!!
രണ്ടും കൽപ്പിച്ച് ഞാൻ ലൈറ്ററെടുത്ത് കത്തിച്ചു പിടിച്ചു..
ഹൊ..പേടിച്ച് വിറച്ച് പോയി..ജഡ പുടിച്ച മുടിയും ..കറപിടിച്ച പല്ലുകളും...!! അയാൾ ഇരയെ കണ്ട കടുവയെ പോലെ..എന്നെ നോക്കുന്നു..
മെലിഞ്ഞ ശരീരം...കുളിക്കാഞ്ഞിട്ടാവാം മഴ നനഞ്ഞിട്ടും അയാളുടെ ദേഹത്ത് എണ്ണമയം പോലെ വെള്ളം കിടക്കുന്നു...
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു...അയാൾ പോകാൻ ഭാവമില്ല..!!
അയാളെങ്ങാനും ..എന്റെ കഴുത്തിന് പിടിച്ചാൽ...രക്ഷയില്ല.
എതിർക്കാനുള്ളശക്തിയൊക്കെ ഭയത്താൽ അസ്ഥമിച്ചിരിക്കുന്നു...ഞാൻ രണ്ടും കൽപ്പിച്ച്..ഒരുസിഗരറ്റെടുത്തയാൾക്ക് നേരെ നീട്ടി...
എന്നെ ഞെട്ടിച്ച് കൊണ്ട്...അയാൾ മാറാപ്പിൽ നിന്നും ഒരു ബീഡി എടുത്തു...ഒരടി പോലും നീങ്ങാതെ...നിന്നനിൽപ്പാണ് ടിയാൻ...!!
അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു..ഇനി എന്ത്..??
നനഞ്ഞ ഒരു പത്ത് രുപ നോട്ട് ഞാനയാൾക്ക് നേരെ നീട്ടി..ഒരു ശ്രമവും കുടെ പരാചയപ്പെട്ടു...
അയാളത് വാങ്ങിയില്ല...എന്റെ ബോധംപോകുമെന്ന് തോന്നി...പേടിച്ച് ഹൃദയം തകരുമോ എന്ന് ഭയന്ന നിമിഷങ്ങൾ...!!
ഒന്നിൽ പിഴച്ചാൽ മൂന്നെന്നപോലെ..ഞാൻ കത്തിച്ച ലൈറ്റർ അയാൾക്ക് നേരെ നീട്ടി..
അദ്ഭുതം ..!!
ബീഡി ചുണ്ടിൽ വച്ച് അയാളെന്നോട് സഹകരിച്ചു...എന്തോ ഭയം കുറെശ്ശെയായി എന്നിൽ നിന്നകന്നു...
ആശ്വാസം പൂണ്ട നിമിഷങ്ങളിൽ എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി..!!!
അയാൾ ബീഡി ആഞ്ഞ്.. വലിക്കുന്നുണ്ടായിരുന്നു
സാഹചര്യം പകർന്ന് കിട്ടിയ ധൈര്യത്തിൽ..ഒന്നൂടെ കിക്കറടിച്ചു...
വണ്ടി സ്റ്റാർട്ടായി...അല്പം ആക്സിലേറ്റർ റൈസ് ചെയ്തപ്പോൾ തന്നെ..അയാൾ ഭയചികതനായി..മാറി നിന്നു..
ഞാൻ അവിടെ നിന്ന് തടിയൂരി...പേരിയ ടൌൺ എത്തും മുന്പേ ..വീണ്ടും വണ്ടി പണിമുടക്കി...!
വെളിച്ചമുളളത് കൊണ്ടും ഇറക്കമായതിനാലും ടൌൺ വരെ...ഒരുവിധം ഞാനെത്തി..
ഇനി അഷ്റഫിന്റെ വീട്ടിലേക്ക്.!!..നനഞ്ഞ് കുതിർന്ന വസ്ത്രം.!!
ഷൂസാകെ വെള്ളം നിറഞ്ഞിരിക്കുന്നു..
വണ്ടി പള്ളിയുടെ മുന്നിലൊതുക്കി..ബസ് ഷെൽട്ടറിന് പുറകിലുള്ള റോഡിലൂടെ നടന്നു..
നടക്കാൻ ബുദ്ധിമുട്ടണെന്കിലും എന്നെ കാത്തിരിക്കുന്ന..ഫാമിതാൻറെ മുഖമോർത്തപ്പോൾ...നടത്തത്തിന് അറിയാതെ വേഗമേറി....!!
റോഡിൽ നിന്ന് മാറി കനാലിന്റ ...അരികിലൂടെ...ചളിനിറഞ്ഞ പാതയിലൂടെ ..തണുത്ത് വിറച്ച് ഞാൻ നടന്നു...
ഓടിട്ട ചെറിയ വീടിന് മുന്നിൽ ..ഞാൻ നിന്നു..മങ്ങിയ വെളിച്ചത്തില്‍ ..
തുറന്നിട്ട വാതിലുകൾക്കിടയിലൂടെ...അവളെന്നെ കണ്ടു...!
കാത്തിരിക്കുകയായിരുന്നു അവൾ..ഇപ്പോൾ മണി ഏഴ്...അവളുടെ പുഞ്ചിരിയിൽ ..വഴിയിലുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ മറന്നു..!!ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു....
പന്ത്രണ്ട് വയസ്സുള്ള ഫാമിത അഷ്റഫിന്റെ ...ഏക
മകൾ...വയസ്സുണ്ടെന്കിലും അഞ്ചു വയസ്സിൻറെ വളർച്ചയേ ഉള്ളൂ...
നാളെ അവളെ മൈസൂരിലുള്ള ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ ഫിസിയോ തെറാപ്പി ചികിലത്സ ലഭ്യമായ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്..
ഒരു മാസം കഴിഞ്ഞേ വരൂ...
ലക്ഷങ്ങള്‍ ചിലവാകും...ഞാൻ അഷ്റഫിന്റെ മുഖത്തേക്ക് നോക്കി..വല്ലാതെ മെലിഞ്ഞിരിക്കുന്നു!!
രണ്ട് വർഷം മുൻപ്..കുടകിൽ വച്ചാണ് അവനെ ഞാൻ കണ്ട് മുട്ടുന്നത്..ഒന്നു രണ്ട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു...
"അവൾ ഒന്നും കഴിച്ചില്ല....",അഷ്റഫ് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി...
"ഇക്കാക്കാന്റെ കൂടെ തിന്നാനാ..."
അവളുടെ നിഷ്കളന്കമായ മൊഴിയിൽ...അവൾക്കായി ഒന്നും വാങ്ങിച്ചില്ലല്ലൊ എന്ന കുറ്റബോധം എന്നെ അലട്ടി..!!അവൾക്ക് അവളുടെ ഉമ്മ ഷഹനാസ് കൊണ്ട് കൊടുത്തത്..ബ്രഡ്ഡും ചായയും..എന്റെ മനസ്സ് നീറി..ഉടനെ ഞാൻ പുറത്തിറങ്ങി..!!
അടുത്തുളള ബെയ്കറിയിൽ നിന്നും ഷവർമ്മയും..പലഹാരങ്ങളും അവൾക്കിഷ്ഠ പ്പെട്ട കേക്കും വാങ്ങി..രാത്രി ഒൻപത് മണി വരെ അവിടെ ഞാൻ നിന്നു..!!!
തിരിച്ച് പോകണം എന്ന് പറഞ്ഞപ്പോൾ അവർ ഒരു പാട് നിർബ്ബന്ധിച്ചു..എന്റെ കൈ ചേർത്ത് പിടിച്ചുറങ്ങുന്ന ഫാമിതയെ ഞാൻ നോക്കി ഇരുന്നു.."എന്തെന്കിലും നിന്റെ കൈയ്യിലുണ്ടോ??"
ഞാൻ അഷ്റഫിനെ നോക്കി ചോദിച്ചു..നിറകണ്ണുകളോടെ അവൻ ഷഹനാസിനെ നോക്കി...അവൾ എന്നെയും...അൻപത് രൂപ തികച്ചെടുക്കാനില്ല എന്നെനിക്ക് തോന്നി..
ഫോണാണെന്കിൽ ഓണാകുന്നുമില്ല.."പേടിക്കണ്ട..പുറപ്പെടാനുള്ള വണ്ടി ഞാൻ ഏർപ്പാടാക്കാം..പിന്നെ നാളെ നിന്നെ വിളിച്ച് മൈസൂരിലെ മൂന്ന് പേരുടെ നംബർ തരാം..
അവരവിടെവരും
ഒക്കെ അവര് നോക്കിക്കോളും..നാളെ ഉച്ചക്ക് പുറപ്പെട്ടോളൂ... ഡ്രൈവര്‍ കുട്ടനെ രാവിലെ ഞാനയക്കാം..
ഇറങ്ങുംബൊ അവനെന്റെ കൈ പിടിച്ചു..
"എന്റെ മോളെ..പടച്ചോൻ രക്ഷിക്കില്ലെ.."
ഇട നെഞ്ച് തകർക്കുന്ന ചോദ്യം.."
ഉറപ്പ് ..!!
എനിക്കുറപ്പുണ്ട്.. അവൾ തിരിച്ച് വരും മറ്റ് കുട്ടികളെ പോലെ..."
കൈയ്യിലുണ്ടായിരുന്ന കുറച്ച് പണം ഞാനവനെ ഏൽപ്പിച്ചു. !!
മൈസൂരിലുള്ള ഇസ്മായിൽ ബായിരണ്ട് ലക്ഷം രൂപ കൊണ്ടുതരും..ഒന്നും പെടിക്കണ്ട..ഞാൻ ഒരാഴ്ച കഴിഞ്ഞു മൈസൂരേക്ക് വരാം.."
ഇനി തിരിച്ച് പോക്കെങ്ങിനെ..?
വണ്ടിയിൽ എണ്ണവേണം രാത്രി ..തനിച്ചുള്ള യാത്ര...
ഒരു ചായ കഴിച്ച് കോച്ചുന്ന തണുപ്പിൽ..പള്ളിയുടെ മുന്നിൽ ആലോചിച്ച് നിൽപ്പാണ്..മണി ഒൻപതര...നാട്ടിലെത്തി വണ്ടി ഏർപ്പെടാക്കണം..വീട്ടിൽ വിളിക്കാനും പറ്റിയില്ല..!"
"എടാ.."
ഒരു വിളി എന്നെ ആലോചനയിൽ നിന്നുണർത്തി...നാട്ടുകാരനാണ്..ജയരാജൻ കൊപ്രയുമായി വന്ന ജീപ്പ് കാലിയായി പോകുകയാണ്..
പിന്നൊന്നും ആലോചിച്ചില്ല..വണ്ടി എടുത്ത് പിറകിലിട്ടു..ചുരമിറങ്ങി.
....
*------------------*
ഇന്ന് വീണ്ടും പത്ത് വർഷങ്ങൾക്കിപ്പുറം ഞാൻ ചുരം കയറുകയാണ്...!!!
ഫാമിതാന്റെ കല്യാണമാണ് നാളെ...അവൾ മണവാട്ടിയായി ഒരുങ്ങിയത് കാണാൻ മനസ്സ് തുടിച്ചു....****
-----------------
*നിസാർകതിരൂർ*
-----------------
തണുത്തുറഞ്ഞ പ്രകൃതി ആരെയോ കാത്തിരിക്കുന്നപോലെഅസ്വസ്ഥതവതിയായി. വേർപാടിന്റെ വേദനയെന്നോണം...കണ്ണീർ പൊഴിക്കും പോലെ ചാറ്റൽ മഴ....
സന്ധ്യയാവാൻ ഇനിയും വൈകും...പക്ഷെ...ഇപ്പൊഴെ..ഇരുട്ട് പടരാൻ തുടങ്ങിരിക്കുന്നു...
ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന വടവൃക്ഷങ്ങൾ..!! കറുത്തിരുണ്ട പൊട്ടിപ്പപൊളിഞ്ഞ റൊഡിൽ ഞാനും പൾസർ ബൈക്കിന്റെ
ശബ്ദവും മാത്രം ..
വേഗത മുപ്പത് നാല്പ്പതിൽ ..
മുന്നോട്ട്..
കോട മഞ്ഞ് വീഴ്ച തുടങ്ങിയിരുന്നു ...ആനകൾ ഇറങ്ങിയാലും..കാണാൻ പറ്റാത്ത അവസ്ഥ യാണ് കോട വീഴ്ച..
ഈ സമയത്താണത്രെ കാട്ടാനകൾ ഇറങ്ങുന്നത്...ഉള്ളില്‍ അല്പം ഭയം എന്നെ ..തളർത്തുന്നുണ്ടായിരുന്നു...
ഇറങ്ങിപുറപ്പെട്ട സമയം ഓർത്ത് ..ഞാൻ സ്വയം ..വിഷണ്ണനായി...!
ആരോടും പറഞ്ഞില്ല..
പറയാഞ്ഞിട്ടല്ല..ആരേയും അറിയിക്കാനാഗ്രഹമില്ലായിരുന്നു.
ഈ യാത്രയെ കുറിച്ച്...മൂന്നര മണി കഴിഞ്ഞാണ്..അവൾ എന്നെ വിളിച്ചത്...എന്നെ ഉടനെ കാണണമെന്ന്...കാരണം ചോദിച്ചിട്ടും പറഞ്ഞില്ല..
".കാണണം..ഇന്ന് തന്നെ..."
തിരിച്ച് വിളിച്ചിട്ട് കിട്ടിയില്ല..പിന്നെ ഒന്നും ഓർത്തില്ല..നല്ല വെയിലുണ്ടായിരുന്നു..കോളയാട് കഴിഞ്ഞു ..കുറെ മുന്നൊട്ട് പോയപ്പോഴാണ് മഴചാറിതുടങ്ങിയത്....ഇടക്കിടെ ശക്തമായും..
പേരറിയാത്ത ഒരു മരത്തിന്‍റെ കീഴെ വണ്ടി ഓഫ് ചെയ്ത്..നനഞ്ഞ് കുതിർന്ന് പേക്കറ്റിൽ നിന്നും ഒരു സിഗരററ് എടുത്ത് കത്തിച്ചു..
ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാനായി നോക്കിയപ്പോൾ..എന്നൊട് ചോദിക്കാതെ..ഡിസ്പ്ലെ മൊത്തം വെള്ളം കയറിയിരിക്കുന്നു..ഉടൻ ഓഫാകുകയും ചെയ്തു..
അല്പം കൂടെ മുന്നോട്ട് പോയാൽ പേരിയ ടൌൺ എത്തും..
ഇരുട്ടായിരിക്കുന്നു..ഒരു കെ എസ് ആർ ടിസി..കിതച്ച് കൊണ്ട് കയറിവരുന്നു..
മറ്റ് വാഹനങ്ങളോ.വഴി യാത്രക്കാരോ ഇല്ല..!!
തികച്ചും വിജനമായ സ്ഥലം...എവിടെയോ സൂക്ഷിച്ച് വച്ച ധൈര്യം..ചോരും പോലെ..വല്ല കള്ളൻ മാരും?..അതൊക്കെ നേരിടാം..ഇനി വല്ല പ്രേത പിശാചുക്കൾ..വന്നാലോ.?
ഉള്ളൊന്ന് പിടഞ്ഞു..കാലിൽ നിന്ന് ഒരു വിറയൽ മുകളിലേക്ക് കയറി..പക്ഷെ...അവളെ കാണാനുള്ള പരിശ്രമത്തിനിടയിൽ എന്ത് നടന്നാലും വിഷയമല്ല..
അവൾ..!!
ഫാമിത...!!!.
അവളെ അങ്ങിനെ തള്ളാൻ കഴിയില്ലല്ലൊ..!!അതല്ലേ..മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെട്ടത്..
അടുത്ത സിഗരററും വലിച്ച് തീർന്ന്..വണ്ടിയിൽ കയറി..സ്റ്റാർട്ടാവുന്നില്ല.
കംപ്ലൈന്റൊന്നുമുണ്ടായിരുന്നില്ല..സെൽഫടിച്ച് മടുത്തപ്പൊ കിക്കറിൽ ആഞ്ഞ് ചവിട്ടി..
ഹെഡ് ലൈറ്റ് ചെറുതായിട്ടൊന്ന് മിന്നി..ചെറിയവെട്ടത്തിൽ..കുറച്ചകലായി..എന്താണ് കണ്ടത്..??
ഒന്നൂടെ ചവിട്ടി..സ്ററാർട്ടാകാനല്ല..ചെറുവെട്ടത്തിൽ കണ്ടത് എന്താണെന്ന് വ്യക്തത വരുത്താനായിരുന്നു.
ഒരാൾ നടന്നു വരുന്നുണ്ട്..ഇരുട്ടിൽ.. തൊട്ടരികിലായി...പക്ഷെ...അയാൾ ഷർട്ട് ധരിച്ചിരുന്നില്ല..!!!
വണ്ടിക്ക് നേരെയാണ് അയാളുടെ നടത്തം.!!.ഇരുട്ടിൽ കാണില്ല...തീർച്ചയായും.
അയൾ വണ്ടിയിലിടിക്കും..
പണ്ടാരം സ്റ്റാർട്ടാവുന്നുമില്ല...!!
അയാളുടെ തോളിലെന്തോ തൂങ്ങുന്നുണ്ടായിരുന്നൊ..?
ഇനിയും സ്റ്റാർട്ട് ചെയ്ത് നോക്കാൻ ധൈര്യം പോര..എട്ടാം ക്ലാസ്സിലെ "മാർത്ഥാണ്ഡ വർമ്മ" എന്ന പാഠപുസ്ഥകത്തിലെ ഭ്രാന്തൻ ചേന്നാനെയാണ് ഓർമ്മ വന്നത്..
അയ്യൊ...ഇനി ഭ്രാന്തനാണോ...ഒരുൾക്കിടിലം...!!കരണ്ടേറ്റത് പോലെ ഉള്ളിലാകെ ഒരു വിറയൽ..
പടച്ചോനെ..എല്ലാം ഇവിടെ തീർന്നോ...??ആശന്കാപരമായ അനിർവ്വചനീയമായ ചുറ്റ് പാടിലും...മറ്റൊരു നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു...
"ധൃതിയലിറങ്ങി പുറപ്പെട്ടപ്പൊ..പെട്രോളടിച്ചില്ല...!!
അതായിരിക്കും സ്റ്റാർട്ടാവത്തത്...നടുക്കം അവിടം കൊണ്ട് തീർന്നില്ല...!!
ഒരു ശ്വാസ്വോച്ഛാസം തൊട്ടടുത്ത് നിന്ന്...എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ..ഞാൻ താഴെ വീഴുമോ എന്ന് ഭയന്നു...അയാളൊന്ന് തള്ളിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കും...!!.
മനസ്സ് പതറുന്നു..എന്ത് ചെയ്യും..അയാൾ നീങ്ങുന്നുമില്ല എന്ന് മനസ്സിലാക്കിയപ്പൊ..ഹൃദയമിടിപ്പിന്റെ ശബ്ദം കാതിൽ മുഴങ്ങാൻ തുടങ്ങി...!!
രണ്ടും കൽപ്പിച്ച് ഞാൻ ലൈറ്ററെടുത്ത് കത്തിച്ചു പിടിച്ചു..
ഹൊ..പേടിച്ച് വിറച്ച് പോയി..ജഡ പുടിച്ച മുടിയും ..കറപിടിച്ച പല്ലുകളും...!! അയാൾ ഇരയെ കണ്ട കടുവയെ പോലെ..എന്നെ നോക്കുന്നു..
മെലിഞ്ഞ ശരീരം...കുളിക്കാഞ്ഞിട്ടാവാം മഴ നനഞ്ഞിട്ടും അയാളുടെ ദേഹത്ത് എണ്ണമയം പോലെ വെള്ളം കിടക്കുന്നു...
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു...അയാൾ പോകാൻ ഭാവമില്ല..!!
അയാളെങ്ങാനും ..എന്റെ കഴുത്തിന് പിടിച്ചാൽ...രക്ഷയില്ല.
എതിർക്കാനുള്ളശക്തിയൊക്കെ ഭയത്താൽ അസ്ഥമിച്ചിരിക്കുന്നു...ഞാൻ രണ്ടും കൽപ്പിച്ച്..ഒരുസിഗരറ്റെടുത്തയാൾക്ക് നേരെ നീട്ടി...
എന്നെ ഞെട്ടിച്ച് കൊണ്ട്...അയാൾ മാറാപ്പിൽ നിന്നും ഒരു ബീഡി എടുത്തു...ഒരടി പോലും നീങ്ങാതെ...നിന്നനിൽപ്പാണ് ടിയാൻ...!!
അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു..ഇനി എന്ത്..??
നനഞ്ഞ ഒരു പത്ത് രുപ നോട്ട് ഞാനയാൾക്ക് നേരെ നീട്ടി..ഒരു ശ്രമവും കുടെ പരാചയപ്പെട്ടു...
അയാളത് വാങ്ങിയില്ല...എന്റെ ബോധംപോകുമെന്ന് തോന്നി...പേടിച്ച് ഹൃദയം തകരുമോ എന്ന് ഭയന്ന നിമിഷങ്ങൾ...!!
ഒന്നിൽ പിഴച്ചാൽ മൂന്നെന്നപോലെ..ഞാൻ കത്തിച്ച ലൈറ്റർ അയാൾക്ക് നേരെ നീട്ടി..
അദ്ഭുതം ..!!
ബീഡി ചുണ്ടിൽ വച്ച് അയാളെന്നോട് സഹകരിച്ചു...എന്തോ ഭയം കുറെശ്ശെയായി എന്നിൽ നിന്നകന്നു...
ആശ്വാസം പൂണ്ട നിമിഷങ്ങളിൽ എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി..!!!
അയാൾ ബീഡി ആഞ്ഞ്.. വലിക്കുന്നുണ്ടായിരുന്നു
സാഹചര്യം പകർന്ന് കിട്ടിയ ധൈര്യത്തിൽ..ഒന്നൂടെ കിക്കറടിച്ചു...
വണ്ടി സ്റ്റാർട്ടായി...അല്പം ആക്സിലേറ്റർ റൈസ് ചെയ്തപ്പോൾ തന്നെ..അയാൾ ഭയചികതനായി..മാറി നിന്നു..
ഞാൻ അവിടെ നിന്ന് തടിയൂരി...പേരിയ ടൌൺ എത്തും മുന്പേ ..വീണ്ടും വണ്ടി പണിമുടക്കി...!
വെളിച്ചമുളളത് കൊണ്ടും ഇറക്കമായതിനാലും ടൌൺ വരെ...ഒരുവിധം ഞാനെത്തി..
ഇനി അഷ്റഫിന്റെ വീട്ടിലേക്ക്.!!..നനഞ്ഞ് കുതിർന്ന വസ്ത്രം.!!
ഷൂസാകെ വെള്ളം നിറഞ്ഞിരിക്കുന്നു..
വണ്ടി പള്ളിയുടെ മുന്നിലൊതുക്കി..ബസ് ഷെൽട്ടറിന് പുറകിലുള്ള റോഡിലൂടെ നടന്നു..
നടക്കാൻ ബുദ്ധിമുട്ടണെന്കിലും എന്നെ കാത്തിരിക്കുന്ന..ഫാമിതാൻറെ മുഖമോർത്തപ്പോൾ...നടത്തത്തിന് അറിയാതെ വേഗമേറി....!!
റോഡിൽ നിന്ന് മാറി കനാലിന്റ ...അരികിലൂടെ...ചളിനിറഞ്ഞ പാതയിലൂടെ ..തണുത്ത് വിറച്ച് ഞാൻ നടന്നു...
ഓടിട്ട ചെറിയ വീടിന് മുന്നിൽ ..ഞാൻ നിന്നു..മങ്ങിയ വെളിച്ചത്തില്‍ ..
തുറന്നിട്ട വാതിലുകൾക്കിടയിലൂടെ...അവളെന്നെ കണ്ടു...!
കാത്തിരിക്കുകയായിരുന്നു അവൾ..ഇപ്പോൾ മണി ഏഴ്...അവളുടെ പുഞ്ചിരിയിൽ ..വഴിയിലുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ മറന്നു..!!ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു....
പന്ത്രണ്ട് വയസ്സുള്ള ഫാമിത അഷ്റഫിന്റെ ...ഏക
മകൾ...വയസ്സുണ്ടെന്കിലും അഞ്ചു വയസ്സിൻറെ വളർച്ചയേ ഉള്ളൂ...
നാളെ അവളെ മൈസൂരിലുള്ള ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ ഫിസിയോ തെറാപ്പി ചികിലത്സ ലഭ്യമായ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്..
ഒരു മാസം കഴിഞ്ഞേ വരൂ...
ലക്ഷങ്ങള്‍ ചിലവാകും...ഞാൻ അഷ്റഫിന്റെ മുഖത്തേക്ക് നോക്കി..വല്ലാതെ മെലിഞ്ഞിരിക്കുന്നു!!
രണ്ട് വർഷം മുൻപ്..കുടകിൽ വച്ചാണ് അവനെ ഞാൻ കണ്ട് മുട്ടുന്നത്..ഒന്നു രണ്ട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു...
"അവൾ ഒന്നും കഴിച്ചില്ല....",അഷ്റഫ് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി...
"ഇക്കാക്കാന്റെ കൂടെ തിന്നാനാ..."
അവളുടെ നിഷ്കളന്കമായ മൊഴിയിൽ...അവൾക്കായി ഒന്നും വാങ്ങിച്ചില്ലല്ലൊ എന്ന കുറ്റബോധം എന്നെ അലട്ടി..!!അവൾക്ക് അവളുടെ ഉമ്മ ഷഹനാസ് കൊണ്ട് കൊടുത്തത്..ബ്രഡ്ഡും ചായയും..എന്റെ മനസ്സ് നീറി..ഉടനെ ഞാൻ പുറത്തിറങ്ങി..!!
അടുത്തുളള ബെയ്കറിയിൽ നിന്നും ഷവർമ്മയും..പലഹാരങ്ങളും അവൾക്കിഷ്ഠ പ്പെട്ട കേക്കും വാങ്ങി..രാത്രി ഒൻപത് മണി വരെ അവിടെ ഞാൻ നിന്നു..!!!
തിരിച്ച് പോകണം എന്ന് പറഞ്ഞപ്പോൾ അവർ ഒരു പാട് നിർബ്ബന്ധിച്ചു..എന്റെ കൈ ചേർത്ത് പിടിച്ചുറങ്ങുന്ന ഫാമിതയെ ഞാൻ നോക്കി ഇരുന്നു.."എന്തെന്കിലും നിന്റെ കൈയ്യിലുണ്ടോ??"
ഞാൻ അഷ്റഫിനെ നോക്കി ചോദിച്ചു..നിറകണ്ണുകളോടെ അവൻ ഷഹനാസിനെ നോക്കി...അവൾ എന്നെയും...അൻപത് രൂപ തികച്ചെടുക്കാനില്ല എന്നെനിക്ക് തോന്നി..
ഫോണാണെന്കിൽ ഓണാകുന്നുമില്ല.."പേടിക്കണ്ട..പുറപ്പെടാനുള്ള വണ്ടി ഞാൻ ഏർപ്പാടാക്കാം..പിന്നെ നാളെ നിന്നെ വിളിച്ച് മൈസൂരിലെ മൂന്ന് പേരുടെ നംബർ തരാം..
അവരവിടെവരും
ഒക്കെ അവര് നോക്കിക്കോളും..നാളെ ഉച്ചക്ക് പുറപ്പെട്ടോളൂ... ഡ്രൈവര്‍ കുട്ടനെ രാവിലെ ഞാനയക്കാം..
ഇറങ്ങുംബൊ അവനെന്റെ കൈ പിടിച്ചു..
"എന്റെ മോളെ..പടച്ചോൻ രക്ഷിക്കില്ലെ.."
ഇട നെഞ്ച് തകർക്കുന്ന ചോദ്യം.."
ഉറപ്പ് ..!!
എനിക്കുറപ്പുണ്ട്.. അവൾ തിരിച്ച് വരും മറ്റ് കുട്ടികളെ പോലെ..."
കൈയ്യിലുണ്ടായിരുന്ന കുറച്ച് പണം ഞാനവനെ ഏൽപ്പിച്ചു. !!
മൈസൂരിലുള്ള ഇസ്മായിൽ ബായിരണ്ട് ലക്ഷം രൂപ കൊണ്ടുതരും..ഒന്നും പെടിക്കണ്ട..ഞാൻ ഒരാഴ്ച കഴിഞ്ഞു മൈസൂരേക്ക് വരാം.."
ഇനി തിരിച്ച് പോക്കെങ്ങിനെ..?
വണ്ടിയിൽ എണ്ണവേണം രാത്രി ..തനിച്ചുള്ള യാത്ര...
ഒരു ചായ കഴിച്ച് കോച്ചുന്ന തണുപ്പിൽ..പള്ളിയുടെ മുന്നിൽ ആലോചിച്ച് നിൽപ്പാണ്..മണി ഒൻപതര...നാട്ടിലെത്തി വണ്ടി ഏർപ്പെടാക്കണം..വീട്ടിൽ വിളിക്കാനും പറ്റിയില്ല..!"
"എടാ.."
ഒരു വിളി എന്നെ ആലോചനയിൽ നിന്നുണർത്തി...നാട്ടുകാരനാണ്..ജയരാജൻ കൊപ്രയുമായി വന്ന ജീപ്പ് കാലിയായി പോകുകയാണ്..
പിന്നൊന്നും ആലോചിച്ചില്ല..വണ്ടി എടുത്ത് പിറകിലിട്ടു..ചുരമിറങ്ങി.
....
*------------------*
ഇന്ന് വീണ്ടും പത്ത് വർഷങ്ങൾക്കിപ്പുറം ഞാൻ ചുരം കയറുകയാണ്...!!!
ഫാമിതാന്റെ കല്യാണമാണ് നാളെ...അവൾ മണവാട്ടിയായി ഒരുങ്ങിയത് കാണാൻ മനസ്സ് തുടിച്ചു....****
-----------------
*നിസാർകതിരൂർ*
-----------------
അഭിപ്രായം അറിയിക്കുക
ReplyDelete